2012, മാർച്ച് 5, തിങ്കളാഴ്‌ച

മക്രേരി അമ്പലം


മക്രേരി അമ്പലം  
റൂട്ട് :-കണ്ണൂരില്‍ നിന്നും പതിനെട്ട്കിമി തെക്കുകിഴക്ക്‌ ഓടക്കടവ് റോഡില്‍ (ചക്കരക്കല്‍ -മൂന്നു പെരിയ റൂട്ടില്‍ വെളച്ചാല്‍ സ്റ്റോപ്പില്‍നിന്നും രണ്ടു കിമി അകലെ )

 പെരളശ്ശേരിയില്‍ വിഗ്രഹവുമായി താമസിച്ചെത്തിയ  ഹനുമാനെ ആശ്വസിപ്പിക്കാന്‍   പറ്റിയ സ്ഥലത്ത് പ്രതിഷ്ഠ നടത്താന്‍ ശ്രീരാമന്‍ ഉപദേശിച്ചു .ഹനുമാന്റെ സാന്നിധ്യം എന്നും അവിടെ ഉണ്ടാകുമെന്നും രാമന്‍ പറഞ്ഞു. മര്‍ക്കടന്‍ പ്രതിഷ്ഠ നടത്തിയതുകൊണ്ട് മാര്‍ക്കടശ്ശേരി എന്ന് ആ സ്ഥലത്തിനു പേര്‍ കിട്ടി . മര്‍ക്കടശ്ശേരി  കാലക്രമേണ മക്രേരി ആയി മാറി.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടത്തിന്റെ  ബാക്കിയാണ് ഇപ്പോള്‍ കാണാനുള്ളത്  
  ഹനുമാന്‍  വാല്‍  കൊണ്ട്ടിച്ചുണ്ടായതാണ്  ചിറ എന്നാണു സങ്കല്‍പ്പം 

സുബ്രമണ്യനാണ്  പ്രധാന പ്രതിഷ്ഠ 
 മഹാവിഷ്ണുവിന്റെ മൂന്നു പ്രതിഷ്ഠകള്‍. 

പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം ഭക്തര്‍ക്ക്‌ ഇപ്പോഴും അനുഭവപ്പെടുന്നു 

മുഖ്യ വഴിപാടുകള്‍ അവല്‍ നിവേദ്യം ,ശര്‍ക്കരപ്പായസം 
ക്ഷേത്രത്തിനു ഹനുമല്‍ ഭക്തനായ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സമര്‍പ്പണം    
 ദര്‍ശനസമയം രാവിലെ  അഞ്ച്മുപ്പത് മുതല്‍ പത്ത് വരെ വൈകുന്നേരം അഞ്ച് മുപ്പത്‌മുതല്‍ എട്ട് മുപ്പത്‌ വരെ 



 മകരത്തിലെ തൈപ്പൂയമാണ് പ്രധാന ആഘോഷം 

ഒരുകാലത്ത് ചുമരുകള്‍ കൊത്ത് പണികളാലും  ചിത്രങ്ങളാലും സമ്പന്നമായിരുന്നു 



 



 

1 അഭിപ്രായം: